Sunday, June 24, 2007

ഓര്‍മ്മയുടെ താക്കോലുകള്‍-"ഹ്ഹ്ഹാച്ച്ഛീ.... ""ഹരി.. "

ഓര്‍മ്മയുടെ താക്കോലുകള്‍
(2)
"ഹ്ഹ്ഹാച്ച്ഛീ.... "
"ഹരി.. "


ബാച്ചിലര്‍ ജീവിതത്തിണ്റ്റെ യഥാര്‍ത്ഥ-തീവ്രവും തീഷ്ണവുമായ,അനുഭവങ്ങള്‍ അറിയുവാന്‍-ഭൂമിയിലെതന്നെ ഏറ്റവും അനുയോജ്യമായ സ്ഥലം-ഒരുപക്ഷേ,യു.എ.ഇ ആയിരിക്കും.

മറ്റെല്ലാരജ്യങ്ങളേയും പോലെ ഇവിടേയും.........

മഴപെയ്യുന്നുണ്ട്‌;പക്ഷേ....
ഒരു തുള്ളി മഴക്കുവേണ്ടി രാപ്പകല്‍ പാറിപ്പറന്നു കേഴുന്ന വേഴാമ്പലിനെപോലെ,ആര്‍ദ്രഹ്രുദയത്തോടെ കാത്തിരിക്കുന്ന ഒറ്റ പരദേശിയും ഇവിടെയുണ്ടാകില്ല;

ഇവിടെ മഞ്ഞുപെയ്യുന്നുണ്ട്‌;എന്നാല്‍.......
മഞ്ഞുപൂക്കള്‍ ചൂടിയാടാന്‍ മരങ്ങളില്ലാത്ത നാട്ടില്‍-
മകരമഞ്ഞിണ്റ്റെ തണുപ്പില്‍ , കണ്ണിമാങ്ങ പെറുക്കുവാന്‍ മാന്തോപ്പിലേക്ക്‌ മത്സരിച്ചോടുന്ന ബാല്യമോര്‍ത്ത്‌,
നഷ്ടബോധം മറയ്ക്കുവാന്‍ കമ്പിളി തലയിലൂടെ മൂടി,കൈകള്‍ കാലുകള്‍ക്കിടയില്‍ തിരുകി ചുരുണ്ടുകൂടി കിടക്കുവാനല്ലാതെ;
മഞ്ഞിണ്റ്റെ നൈര്‍മല്യം നുകരുവാന്‍ ഒരു മഞ്ഞുകാലം വന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന,
ഏകാന്തയുടെ തടവുകാരായ എത്രപേരുണ്ട്‌,ഇവിടേ... ?

ഇവിടെ,കാറ്റുവീശുന്നുണ്ട്‌,
കാറ്റില്‍-
കസ്തൂരി തൈലം പൂശിയ കാര്‍ക്കൂന്തല്‍ തഴുകിയ സുഗന്ധമല്ല;
ഏതോ കാലത്ത്‌ കടലിറങ്ങിപ്പോയി കരയായ മരുഭൂമിയിലേ,കണ്ണിലും മൂക്കിലും അടിച്ചുകയറുന്ന പൂഴിയാണു.....
തിളച്ചവെള്ളത്തിണ്റ്റെ ആവി മുഖത്ത്‌ അടിച്ചുകയറുമ്പോള്‍ ഉണ്ടാകുന്ന സഞ്ചാരമാണു ഇവിടുത്തെ ചുടുകാറ്റിന്ന്‌;
ആ കാറ്റൊന്നു വീശിയെങ്കില്‍ എന്നാഗ്രഹിക്കാന്‍ , നിരത്തുകള്‍ വ്ര്‍ത്തിയ്യാക്കുന്ന നഗരപാലകര്‍ക്കും(അവരാണു യദാര്‍ഥ നഗരപാലകര്‍ , ഈത്തപ്പഴം പറിക്കുന്ന കൂലിവേലക്കാര്‍ക്കും കഴിയില്ല...
(ആര്‍ക്കും കഴിയില്ല... )

കാലാവസ്ഥാമാറ്റങ്ങളെല്ലാം മനുഷ്യരില്‍ രോഗം പരത്തുന്നു....
എന്നെ, ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ അലര്‍ജി മൂലമുള്ള തുമ്മലാണു...
അത്‌ നിര്‍ത്താതെ ഏറേ നേരം ഉണ്ടാവും... ;

‘തുമ്മല്‍.....
ഒരു നിമിഷത്തെ മരണം’ -
എന്നാണു ഷീബാ മേനോന്‍ എന്നോട്‌ പറഞ്ഞിട്ടുള്ളത്‌
അതുകൊണ്ട്‌,
"ഹാഹ്ച്ച്ഛീ........" എന്നു തുമ്മിയാല്‍ , അടുത്തനിമിഷംതന്നെ
"ഹരി........" എന്നുപറയണം... !

എനിക്ക്‌,ആ പുതിയ അറിവിനെ അത്ര ഗൌരവത്തോടെ കാണാന്‍ കഴിയുമായിരുന്നില്ല;
കാരണം,അതിനോടകം തന്നെ. "...ഹരി..." ഇല്ലാത്ത ലക്ഷകണക്കിന്ന്‌ , "....ഹാഹ്ച്ച്ഛീ...."കള്‍ ഞാന്‍ ചെയ്തിട്ടുണ്ടായിരുന്നു;
വയസ്സ്‌ ഇശ്ശി ആയേയ്‌.... ....
എന്നിട്ടും മരിക്കാത്ത ഞാന്‍......
എങ്ങനെ ഒരു സുപ്രഭാതത്തില്‍ , ഒറ്റയടിക്ക്‌ ഒരു വിശ്വാസവും ഒരു ശീലവും പഠിക്കും;പാലിക്കും.....?!

പക്ഷേ,എണ്റ്റെ നിസ്സാരത കണ്ട്‌ തളരുന്നവളായിരുന്നില്ല,ഷീബ!

ഞാന്‍ , എപ്പൊ തുമ്മിയാലും കൂടെനടന്ന്‌ അവള്‍ "..ഹരി..." പറയും!!!
ഞാന്‍ ചോദിച്ചു;
"ഏന്തുകൊണ്ട്‌ 'ശിവം'/'ബ്രഹ്മം' എന്നു പറയുന്നില്ല... ?"
അവള്‍ക്ക്‌ ന്യായീകരണമുണ്ടായിരുന്നു,എണ്റ്റെ തമാശകള്‍ക്കെതിരെ....
ശ്ര്‍ഷ്ഠി,സ്ഥിതി സംഹാരങ്ങളില്‍ , സ്ഥിതിയാണു ഹരി;
നാം തുമ്മുന്ന വേളയില്‍ ,ഒരുനിമിഷം ശരീരത്തിണ്റ്റെ ജീവനപ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിക്കുന്നു;
അതിനെ അതിജീവിച്ചു കടന്നെത്തുന്ന നമ്മുടെ പുനര്‍ജന്‍മത്തിണ്റ്റെ നാഥന്‍ ,ഹരിയാകുന്നു,
അതുകൊണ്ട്‌ നാം ഹരിയെ വന്ദിക്കണം!

അവളുടെ മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ , അപ്പോള്‍ , ഞാനത്‌ ഗൌനിച്ചില്ലെങ്കിലും,പിന്നീട്....
‌ എപ്പോഴൊ അത്‌ എണ്റ്റെ വിശ്വാസങ്ങളുടെ കൂട്ടത്തില്‍ ഇഴുകി ചേര്‍ന്നിരിന്നു എന്നു ഞാന്‍ അറിഞ്ഞു!

ജീവിതപ്രയാസങ്ങളുടെ തോണിതുഴഞ്ഞ്‌,കാറ്റിലും ഓളങ്ങളിലും ദിശതെറ്റുമ്പോള്‍പോലും,
ഒരു തുമ്മല്‍ എന്നെ അവളിലെത്തിക്കുന്നു......

അവള്‍..........
ഷീബ മേനോന്‍ ..........
ശരാശരി സൌന്ദര്യം,
വര്‍ണിക്കാന്‍...പക്ഷേ......
ശാലീന സുന്ദരി; സ മ്ര്‍ദ്ധമായ മുടി,
നെറ്റിയില്‍ ചന്ദനക്കുറി,മുടിയില്‍ തുളസി കതിര്‍..
സൌന്ദര്യവര്‍ദ്ദക വസ്തുക്കള്‍ ഒട്ടും തന്നെ ഉപയോഗിക്കാത്തവള്‍...
(പൊന്നിങ്കുടത്തിനു പൊട്ടുവേണ്ട!)
മനസ്സും ശരീരവും കുളിരാന്‍ ഇതില്‍പരം എന്തുവേണം,മനുഷ്യനു...
കുലീനത്വം നിറഞ്ഞുനില്‍ക്കുന്ന വസ്ത്രധാരണം,
നര്‍മരസം തുളുമ്പുന്ന സംസാരം,തികച്ചും ആഭിജാത്യം തുളുമ്പുന്ന പെരുമാറ്റം.....

ഞങ്ങള്‍ ഒരു പാരലല്‍ കോള്ളേജിലെ അധ്യാപകരായിരുന്നു
നല്ല സുഹ്രുത്തുക്കളായിരുന്നു......
ദീര്‍ഘനാള്‍...........

ഒരിക്കല്‍ ;
സംസാരത്തിനിടയില്‍ അവള്‍ എണ്റ്റെ ജാതി ചോദിച്ചു.......
അവളെ ത്രുപ്തിപെടുത്തിയില്ല എണ്റ്റെ ഉത്തരം എന്ന്‌ ആ മുഖം പറഞ്ഞു.. .....

പിന്നീടൊരിക്കല്‍ .............
"നമ്മുടെ മതത്തില്‍ മാത്രെ ഈ വ്ര്‍ത്തികെട്ട,ജാതിയും ജാതകവും നോക്കിയുള്ള കല്ല്യാണങ്ങളുള്ളൂ.."
എന്ന്,നിരാശയോടെ,അവ ള്‍ ഓര്‍മ്മിപ്പിച്ചു

സ്റ്റാഫ്‌ റൂമില്‍ ഞങ്ങള്‍ മാത്രമുണ്ടാകുന്ന അവസരങ്ങള്‍ ഏറുന്നത്‌ എന്നെ അത്ഭുതപെടുത്താതിരുന്നില്ല!
എണ്റ്റെ ടൈം ടേബിള്‍ എന്നേക്കാള്‍ കൂടൂതല്‍ ഓര്‍മിച്ചിരുന്നത്‌ അവളായിരുന്നു എന്ന്‌ ഏറെക്കഴിഞ്ഞാണു ഞാന്‍ മനസ്സിലാക്കിയത്‌...
ഞാന്‍ ,എണ്റ്റെ ടേബിളില്‍ അര്‍ധമയക്കത്തിലായിരിക്കുമ്പോള്‍ ,ചെവിയില്‍ വെള്ളമൊഴിച്ച്‌ അവളെന്നെ ഉണര്‍ത്തുമായിരുന്നു.. !

എന്തെങ്കിലും കുസ്രുതികള്‍ എഴുതിയ കുറിപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറുക ഞങ്ങളുടെ വിനോദമായി....
പക്ഷേ ആ കുറിപ്പുകളിലെ ആന്തരാര്‍ത്ഥം മാറിപോകുന്നത്‌,എനിക്ക്‌ മനസ്സിലായില്ലെന്നു നടിച്ചു...
കോള്ളേജിലേക്ക്‌ വരുന്നസമയത്തും പോകുന്നസമയത്തും ഞങ്ങള്‍ ഒന്നിച്ചാകുന്ന അത്ഭുതവും സംഭവിച്ച്‌ തുടങ്ങിരുന്നു!
റെസ്റ്റോറണ്റ്റുകളില്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ,മറ്റുസഹപ്രവര്‍ത്തകരുണ്ടായാല്‍പോലും,
അവള്‍ , എണ്റ്റെ പാത്രത്തില്‍നിന്നും തട്ടിപ്പറിച്ചെടുക്കാന്‍ മടിക്കാണിച്ചിരുന്നില്ല.....!!!!

ആ നല്ല സൌഹ്ര്‍ദത്തിണ്റ്റെ വേരുകള്‍ മുറിഞ്ഞുതുടങ്ങിയത്‌ എപ്പോഴായിരുന്നു... ?!!

ഒരിക്കല്‍.........
ഞങ്ങള്‍ നാലഞ്ചുപേരടങ്ങുന്ന സംഘം സിനിമക്ക്‌ പോയി...
അന്ന്‌ .....
എണ്റ്റെ സീറ്റിനടുത്ത്‌ ഇടം കണ്ടെത്തുന്നതില്‍ അവള്‍ വിജയിച്ചു...
സിനിമയുടെ അകക്കാമ്പിലേക്ക്‌ ഞാന്‍ ഇഴുകിചേര്‍ന്നിരുന്ന വേളയിലെപ്പൊഴൊ.....,

ആ സൌഹ്ര്‍ദതിണ്റ്റെ ശിരസ്സ്‌ എണ്റ്റെ തോളിലേക്ക്‌ വെട്ടിയിട്ടിരിക്കുന്നു...........??!

എണ്റ്റെ മനസ്സും ശരീരവും തണുത്തുറഞ്ഞൂ.........

ഖേദമായിരുന്നോ...നിരാശയായിരുന്നോ... അറിയില്ല;
എങ്കിലും എണ്റ്റെ കണ്ണുകള്‍ നനഞ്ഞിരുന്നു!!
പിന്നെ......
ഏതു സിനിമയാണു ഞാന്‍ കണ്ടിരിക്കുന്നത്‌ എന്ന് ഓര്‍ക്കാന്‍ കൂടി എനിക്ക്‌ കഴിഞ്ഞില്ല !
അന്നാദ്യമായി,മലയാള സിനിമയുടെ ദൈര്‍ഘ്യം കൂടുതാലാണെന്ന്‌ എനിക്ക്‌ തോന്നിപ്പോയി!!

അവളുടെ പ്രണയം കണ്ടില്ലെന്നു നടിക്കുന്നതില്‍ ഞാന്‍ കാണിച്ച അഭിനയപാടവം,
എണ്റ്റെ അപ്പോഴത്തെ അവസ്ഥ അവളെ അറിയീക്കാതിരിക്കുന്നതിലും ഞാന്‍ പ്രദര്‍ശിപ്പിച്ചൂ!!

ദിവസങ്ങള്‍..............
ഞാന്‍ ദൂരം നിലനിര്‍ത്തിയിരുന്നു... .............
പക്ഷേ ആ അവസ്ഥയില്‍ അധികദൂരം പോകൂവാന്‍ അവള്‍ക്കാകുമായിരുന്നില്ല;
കോള്ളേജ്‌ അടയ്ക്കുവാന്‍ ദിവസങ്ങള്‍ മത്രം ബാക്കി!
എണ്റ്റെ അവഗണന അവള്‍ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു!!

ഒരു ദിവസം...............
അവള്‍ കാലത്തുമുതലേ ക്ളാസ്സില്‍ പോകാതെ,ഒറ്റയിരുപ്പിരിക്കുന്നൂ... !!!
എനിക്ക്‌ അവളേ അഭിമുഖീകരിക്കാന്‍ ,അന്നാദ്യമായി പ്രയാസം അനുഭവപ്പെട്ടു!!
ഉച്ചഭക്ഷണസമയം കഴിഞ്ഞു,ഞാന്‍.....
സാധാരണപോലെ കോള്ളേജ്‌ ലൈബ്രറിയിലേക്ക്‌ പോയി;
ആ സമയത്ത്‌ ആരും അവിടെയുണ്ടകാറില്ല,അതിനാല്‍ ഏകദേശം ഒരു മണിക്കൂറ്‍ സ്വസ്ഥമായി വായിക്കാം.
പക്ഷേ,
പതിവിനു വിപരീതമായി, അന്നെനിക്ക്‌ വായനയില്‍ ശ്രദ്ദചെലുത്താനായില്ല!
ഞാന്‍ ചിന്താധീനനായിരുന്നു!
ഞാന്‍ ,മേശയില്‍ തലവെച്ച്‌ വെറുതേ കിടന്നു.
അല്‍പസമയം കഴിഞ്ഞു.... .............
എണ്റ്റെ മുഖത്ത്‌,ദീര്‍ഘനിശ്വാസത്തിണ്റ്റെ ഒരു തണുത്തകാറ്റടിച്ചു!!
ഞനുണര്‍ന്നു;
അവള്‍......
പെട്ടെന്ന് ഉള്ളിലൊരു ആന്തല്‍ !!
എങ്കിലും,ഞനത്‌ മറയ്ക്കാന്‍ ശ്രമിച്ചു...

ഒരുപാട്‌ കരഞ്ഞിരിക്കുന്നു എന്ന്‌ ചോദിക്കാതെ തന്നെ ആ മുഖം പറയുന്നുണ്ട്‌;
കണ്ണുകള്‍ കലങ്ങിയിരിക്കുന്നു;
ശബ്ദം അടഞ്ഞുപോയിരിക്കുന്നു എന്നെനിക്ക്‌ തോന്നി.
അല്‍പസമയത്തെ നിശ്ശബ്ദതക്കുശേഷം അവള്‍ പറഞ്ഞു തുടങ്ങി...

"എനിക്ക്‌ ഒരു കാര്യം പറയാനുണ്ട്‌.. "

ഞാന്‍ നിശ്ശബ്ദനായി നോക്കിയിരുന്നു...
അവള്‍ തുടര്‍ന്നു;

" ഇതു സ്വീകരിക്കയൊ നിഷേധിക്കയൊ ചെയ്യാം; പക്ഷേ , ആരോടും പറയില്ലെന്ന്‌ സത്യം ചെയ്യണം... "
എന്നിട്ട്‌ അവള്‍ കൈ നീട്ടി!
എനിക്കത്ഭുതം!...
ഒടുവില്‍ അവളുടെ വാശിക്കുമുന്നില്‍ ഞാന്‍ തോല്‍വ്വി സമ്മതിച്ചു;
അവള്‍ നീട്ടിയ വലതു കൈയ്യിലെ,വെളുത്ത,മ്ര്‍ദുലമായ ആ ഉള്ളം കൈയ്യിലേക്ക്‌
ഞാന്‍ എണ്റ്റെ കരം ചേര്‍ത്തുവെച്ചു..
കടഞ്ഞെടുത്ത വെണ്ണയില്‍ കവിള്‍ മെല്ലെ അമര്‍ന്ന പ്രതീതി!!

"ആരോടും പറയില്ല".

അവള്‍ എന്താണു പറയാന്‍പോകുന്നത്‌ എന്നെനിക്കറിയാമായിരുന്നു;എങ്കിലും ഞാന്‍ നിശ്ശബ്ദനായിരുന്നു.

"ഇത്‌ സ്വീകരിക്കയോ സ്വീകരിക്കാതിരിക്കയോ ചെയ്യാം,രണ്ടായ്യാലും നമ്മള്‍ രണ്ടുപേരല്ലാതെ മറ്റാരും ഇതറിയാന്‍ പാടില്ല"
ഒരിക്കല്‍ കൂടി അവള്‍ യാചിച്ചു.

അല്‍പനേരത്തെ മൌനത്തിനുശേഷം,

അവള്‍...

"ഒരിക്കലെങ്കിലും..........ഒരു തമാശയ്ക്കെങ്കിലും.....എന്നെ ...”
“..........ഇഷ്ടമാണെന്നൊന്നു പറയാമോ..... ? ”

ഞാന്‍..തളര്‍ന്നുപോയി....
എണ്റ്റെ തൊണ്ട അടഞ്ഞു....
ഒരു തരം വിറയല്‍ എന്നെ ബാധിച്ചു...
എണ്റ്റെ തല...താണു...
ഞാന്‍ ഭൂമിയിലേക്ക്‌ താണുപോകുന്നതുപോലെ തോന്നി....
ആ നിമിഷങ്ങളില്‍ എന്തു വികാരമാണു എന്നെ ഭരിച്ചിരുന്നത്‌ എന്ന്‌ ഇന്നും അജ്ഞാതമാണു..

മൌനം...കനത്തമൌനം...

ആ ലൈബ്രറിയിലെ നേരിയ ഇരുട്ടിനുപോലും കാഠിന്യം കൂടുന്നു എന്നെനിക്ക്‌ തോന്നി;
അത്രയും ശക്തമായിരുന്നു നിശ്ശബ്ദത....ദീര്‍ഘനിശ്വാസങ്ങള്‍.... ഭീകരത പടര്‍ത്തുമ്പോലെ.....
ആ തണുത്തുറഞ്ഞ നിശ്ശബ്ദതയില്‍ ,എവിടെനിന്നോ ഒഴുകിയെത്തും പോലെ...വീണ്ടും...
വളരെ പതിഞ്ഞ,താണ ശബ്ദം....

"എന്നേ വിളിച്ചൂടെ...,ജീവിതത്തിലേക്ക്‌.... "

ആര്‍ദ്രവും സാന്ദ്രവുമായ ആ ശബ്ദം കാതങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ഇപ്പുറത്തായിട്ടുപോലും,ഇന്നും എണ്റ്റെ കര്‍ണപടങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു!എന്നിട്ടും,അന്ന്‌ എന്തെങ്കിലും ഒരു ശബ്ദം പോലും എണ്റ്റെ തൊണ്ടയിലുണ്ടായിരുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു നടുക്കം,ഇപ്പോഴും!...

കോളേജ്‌ അവധിക്കായ്‌ അടയ്ക്കാന്‍ ഒന്നുരണ്ട്‌ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍.................
ഒരവസരം കണ്ടെത്തി അവള്‍ അടുത്തു വന്നു...

"എന്നെ നിഷേധിക്കാം,വെറുക്കാം...എന്നാലും ഈ അവഗണന....;ഇത്‌ ക്രൂരതയണു...,എനിക്ക്‌ സഹിക്കാനാവുന്നില്ല...
എനിക്ക്‌ മറുപടി വേണം,രണ്ടായാലും.... "

ഞാന്‍ എണ്റ്റെ മൌനത്തിനുള്ളീല്‍ ഒരു ഭീരുവിനെപോലെ ഒളിച്ചിരുന്നു....

അവസാനദിവസം..............
അവള്‍ക്കുള്ള മറുപടി ഒരുകവറിലിട്ടാണു ഞാന്‍ കോളേജില്‍ പോയത്‌

പിരിയാനുള്ള നിമിഷങ്ങള്‍....
എല്ലാവരുടെ ഹ്രുദയവും പിടയുന്നു....
എല്ലാവരും യാത്രപറയുന്നു...
ചിലര്‍ കണ്ണീര്‍ വാര്‍ക്കുന്നു..
മറ്റു ചിലര്‍ വീണ്ടും കാണാം എന്ന പ്രതീക്ഷ പുലര്‍ത്തുന്ന പുഞ്ചിരി പരത്തുന്നു...
എല്ലാവരും തിരക്കിലാണു....
ഞാന്‍.........
ഒന്നിലും പങ്കെടുക്കാതെ,എന്നാല്‍ പങ്കെടുക്കുന്നു എന്നുവരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്ന അവളുടെ അടുത്തേക്ക്‌ ചെന്നു...

"മറുപടി ലൈബ്രറിയിലെ ബുക്കില്‍ വെച്ചിട്ടുണ്ട്‌,വീട്ടിലെത്തിയതിനു ശേഷം മാത്രം തുറക്കുക"

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു;
എണ്റ്റേയും....

അവളില്ലാത്ത നാളേകളെ കുറിച്ചോര്‍ത്‌ ഞാന്‍ കരഞ്ഞു.....
എണ്റ്റെ ഹ്ര്‍ദയം വെട്ടിപൊളിക്കുന്നു..ആരോ....
എങ്കിലും .....
ഒരു ഗുഡ്ബൈ കൂടെ പറയാന്‍ എനിക്ക്‌ ചങ്കൂറ്റമുണ്ടായി.... !!!
ആ വിറയലില്‍....ഞാന്‍...
ഒരിക്കല്‍കൂടി...........
.
".........ഹാഹ്ച്ച്ഛീ... ............."
".............ഹരി............. "
അപ്പൊഴും അതിനു കാലതാമസമുണ്ടായില്ല......

പെയ്യാന്‍ വിതുമ്മി നില്‍ക്കുന്ന മേഘമാലകളില്‍ നിന്ന് ഒരു മുത്ത്‌ അടര്‍ന്ന് വീഴും പോലെ.......

7 comments:

അവറാന്‍ കുട്ടി said...

മനസ്സില്‍ ഇപ്പോഴും ഒരു വിങ്ങല്‍ അവശേഷിക്കുന്നുണ്ടല്ലേ? താങ്കള്‍ ഒരിക്കലും ആ നല്ല പ്രണയത്തെ നിരസിക്കരുതായിരുന്നു.

സാരമില്ല... കാലം ഉണക്കാത്ത മുറിവുകളില്ല .... മായ്ക്കാത്ത പാടുകളുമില്ല.

ഒരിക്കലും അവസാനിക്കാത്ത ഒന്നുണ്ട്‌..... പ്രവാസിയുടെ ഏകാന്തത..... മരുഭൂമിയില്‍ കത്തിതീരുന്ന അവന്റെ ജീവിതം. ആരും അത്‌ മനസ്സിലാക്കുന്നില്ല.

Unknown said...

വേദനിപ്പിച്ചു ഈ പോസ്റ്റ്. പ്രണയം കണ്ടില്ലെന്ന് നടിയ്ക്കേണ്ടി വരുക എന്നത് ഭീകരമായ അവസ്ഥയാണ്. കഥ നന്നായി.

Anonymous said...

കാലം തീര്‍ച്ചയായും മുറിവുണക്കും .. കാ‍ലത്തിനു നല്‍കാനാവാത്ത കുറെ തീഷ്ണതകള്‍ കിട്ടിയില്ലേ .. അതു നേട്ടം എന്നു കരുതെന്റെ അവറാച്ചാ‍ ..

ദില്‍ബൂ‍ ഒരു വധ ഭീഷണി കൊണ്ടൊന്നും കുലുങൂല്ല അല്ലേ ..

Unknown said...

നമ്മളാ ടൈപ്പല്ല ഗുണാളാ.... :-)

KRR said...

Thanx...a..lot.UR comments make me energetic to go ahead...Keepit 4 me..Thanx 4 all..once again..

അവറാന്‍ കുട്ടി said...

പ്രണയം.. ചിലര്‍ക്ക്‌ മനസ്സിന്റെ ഏറ്റവും ഉദാത്തമായ അനുഭൂതിയാണ്‌. എന്നാല്‍ മറ്റ്‌ ചിലര്‍ക്ക്‌ അത്‌ ഒരു നൊമ്പരമാണ്‌.

ഭീരുത്വം നിറഞ്ഞ മനസ്സിന്‌ പ്രണയം വഴിപ്പെടില്ല .. ഒരിക്കലും.

നല്ല സൗഹൃദങ്ങള്‍ എപ്പോഴും അങ്ങിനെ തന്നെ ഇരിക്കട്ടെ. പ്രണയത്തിലേക്ക്‌ അതിനെ വലിച്ചിഴച്ച്‌ നശിപ്പിച്ചില്ലേ! ആരാണ്‌ തെറ്റുചെയ്തത്‌.

സ്‌പന്ദനം said...

ആ നല്ല മാഷിനെ വെറുപ്പിച്ച മാഷിന്റെ തീരുമാനം ശരിയായില്ല.