Saturday, June 16, 2007

സാന്‍ ഗ്രിഗോള്‍ മനസ്സ് തുറക്കുന്നു.

എന്റെ പേര്-സാന്‍ ഗ്രിഗോള്‍ । ഞാന്‍ ഏത് നാട്ടുകാരനാണെന്ന് ആലോചിച്ച് വിഷമിക്കണ്ട.എവിടെയുമാകാം . ചിലപ്പോള്‍ നിങ്ങളുടെതൊട്ടയല്ക്കാരന്‍ പോലും .പേര്-പിന്നെ ഒരു ഭം ഗിക്ക് വേണ്ടി എടുത്തതാണെന്നേയുള്ളൂ.ഇതൊരു ചെറിയനഗരമാണ്‌। നിറം മങ്ങി കേടുപാടുകള്‍ വന്ന കെട്ടിടങ്ങളും ചെളി നിറഞ്ഞ തെരുവുകളും നിറഞ്ഞ നഗരം . ഇവിടത്തെ മനുഷ്യരും അതേ പോലെ തന്നെ. സ്വന്തം ആവശ്യത്തിനായി എന്ത് കടും കയ്യും ചെയ്യാന്‍ മടിക്കാത്തവര്‍ . എന്റെതാമസം മേല്പ്പറഞ്ഞ ഒരു വൃത്തിഹീനമായ തെരുവിലെ അതിനേക്കാള്‍ മോശമായ കുടുസ്സുമുറിയിലാണ്‌. താഴെ തെരുവിലെ ഇറച്ചിക്കടയില്‍ നിന്നും റസ്റ്റോറന്റില്‍ നിന്നുമുള്ള കുപ്പമൊത്തം കളയുന്നത് മുറിയുടെപിന്‍ വശത്തുള്ള പറമ്പിലാണ്‌ . അതിന്റെ നാറ്റം ഒട്ടും നഷ്ടപ്പെടാതെ എന്റെ മുറി പിടിച്ചെടുക്കും . എത്ര ശാസിച്ചാലും ആ ശീലം മാറില്ല. ഇതിന്റെ പേരില്‍ അവരോട് വഴക്കിന്‌ ചെന്നാല്പിന്നെ ഞാന്‍ ജീവനോടെ കാണില്ല. അത് കൊണ്ട് ആ ഭാഗത്തെ ജനാല സ്ഥിരമായി അടച്ചിടുകയാണ്‌ പതിവ്. എങ്കിലും എവിടെയൊക്കെയോ ഉള്ള ചെറിയ പഴുതുകളിലൂടെ നാറ്റം അകത്തേയ്ക്ക് കടക്കുക തന്നെ ചെയ്യും .

ഓഹ് ॥ ക്ഷമിക്കണം , എന്നെപ്പറ്റി പറഞ്ഞ് തുടങ്നിയതാണ്‌। വിഷയം വഴിമാറിപ്പോയി। പേര്-ആദ്യമേ പറഞ്ഞല്ലൊ, സാന്‍ ഗ്രിഗോള്‍ , തൊഴില്‍ ॥ ഒരു പ്രിന്റിങ് പ്രസ്സില്‍ പ്യൂണ്‍ . എന്റെ യോഗ്യതയ്ക്കനുസരിച്ചുള്ളജോലിയൊന്നുമല്ല. പക്ഷേ, ഈ നഗരത്തില്‍ കൂടുതല്‍ യോഗ്യന്മാരെ ആര്‍ ക്കും ആവശ്യമില്ല. അതിന്‌മാത്രം വലിയ കാര്യങ്ങളൊന്നും ഇവിടെ നടക്കുന്നില്ല.പിന്നെതികച്ചും ഏകനായത് കാരണം കുറേയൊക്കെ അരിഷ്ടിച്ച് ജീവിക്കാന്‍ കഴിയുന്നുണ്ട്. കൂട്ടുകാര്‍ ഇല്ല. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ മോഷണം തന്നെ വഴി. ടൈം പീസുകള്‍ ,ഷൂസുകള്‍ , തുടങ്ങിയവ. പ്രിന്റിങ് പ്രസ്സിലെ ജോലി ഒന്നിനും തികയാത്തതാണ്‌. പട്ടിണികിടക്കാന്‍ പോലും . ഞാന്‍ പകുതി ദിവസവും ജോലിക്ക് പോകാറില്ല. പക്ഷേ അതിന്റെ പേരില്‍ ഇത് വരെ പ്രസ്സുടമ വഴക്കിനൊന്നും വന്നിട്ടില്ല. നക്കാപ്പിച്ച കൃത്യമായി തരുകയും ചെയ്യും .

ങ്ങാ॥ഈകുടുസ്സുമുറിയില്‍ ഞാനൊറ്റയ്ക്കാണെന്ന് പറഞ്ഞല്ലൊ। അധികം സാധനസാമഗ്രികളൊന്നും ഇവിടെയില്ല. ആരോ ഉപേക്ഷിച്ച കേട് വന്ന മേശയും കസേരയും ,വെള്ളം പിടിച്ച് വയ്ക്കാനുള്ള ഒരു മണ്‍ പാത്രം മറ്റേജോടിവസ്ത്രം സൂക്ഷിക്കാന്‍ ഒരുതോല്‍ സഞ്ചി. മുറിയിലായിരിക്കുമ്പോള്‍ ഞാന്‍ വസ്തം ഉപയോഗിക്കാറില്ല. ഉടുത്തത് നിലത്ത് വിരിച്ചാല്‍ കിടക്കയായി. തോന്നുമ്പോള്‍ ഉറങ്ങാം തോന്നുമ്പോള്‍ ഉണരാം .

പിന്നെ ആകെയൊരു ശല്യമുള്ളത് അപ്പുറത്തെ മുറിയാണ്‌। അതില്‍ പണ്ടേതോ നാടകക്കാരന്‍ താമസിച്ചിരുന്നതായിരുന്നു। അയാളുടെ നാടകങ്ങള്‍ ഒന്നും വെളിച്ചം കണ്ടിട്ടില്ല. ഇപ്പോള്‍ കുറേ നാളുകളായി അയാള്‍ ഈ വഴിക്ക് വരാറില്ല. അതിനുള്ളില്‍ അയാളുടെ നാടകങ്ങളും പിന്നെ എന്തൊക്കെയോ സാമഗ്രികളും ഉണ്ട്. അയാള്‍ പോയിഒരു പാട് നാലുകള്‍ കഴിഞ്ഞപ്പോള്‍ നാടകത്തിലെ കഥാപാത്രങ്ങള്‍ ക്ക് ജീവന്‍ വച്ചത് പോലെ. അവര്‍ മുരിയില്‍ ഉലാത്തുകയും തങ്ങളുടെ ഡയലോഗുകള്‍ ഉരുവിടുകയും ചെയ്യും . എന്റെയീചുവരില്‍ കാതോര്‍ ത്താല്‍ കേള്‍ ക്കാം . നനുത്ത കാല്‍ വയ്പ്പുകളും തേനീച്ചക്കൂട്ടം ഇളകിയത് പോലെ ഡയലോഗുകളുടെ പ്രവാഹവും .

പക്ഷേഎത്രയാവര്‍ ത്തിച്ചിട്ടും അവര്‍ ക്ക് മടുക്കുന്നില്ലേയെന്ന് ചോദിക്കാനിതുവരെ കഴിഞ്ഞില്ല। മടുപ്പ് തോന്നുമ്പോള്‍ ഇടപെടാന്‍ ശ്രമിക്കാറുണ്ട്. അതെല്ലാം വിഫലമാകാറേയുള്ളൂ. അവര്‍ ആപഴയ വരികള്‍ തിരിച്ച് കാച്ചും . ഒരു നാള്‍ ഞാന്‍ പറഞ്ഞു." വെറെ എന്തൊക്കെ വിഷയങ്ങള്‍ നിങ്ങള്‍ ക്ക് സം സാരിക്കാം ? വര്‍ ഷങ്ങള്‍ പഴകിയ ഈ വാചകങ്ങള്‍ കത്തിച്ച് കളയും ഞാന്‍ "

" 110 സൈനികര്‍ കൊല്ലപ്പെട്ടു। മുഴുവന്‍ പേരും മരിച്ചാലും എനിക്ക് യുദ്ധം ജയിക്കണം " ഇതായിരുന്നു മറുപടി

അത് പറയാന്‍ മറന്നു। ആ നാടകക്കാരന്‍ എഴുതിയതെല്ലാം യുദ്ധത്തിന്റേയും കുടും ബ കലഹത്തിന്റേയും കഥകളായിരുന്നു. അത് കാരണം സ്വസ്ഥത നഷ്ടപ്പെട്ടത് അയല്ക്കാര്‍ ക്കും . അല്ലാ, പുറം ലോകത്തും വേറൊന്നുമല്ലല്ലോ ॥ പഴയ കാര്യങ്ങള്‍ തന്നെയല്ലേ ഇപ്പോഴും സം ഭവിക്കുന്നതും സം സാരിക്കപ്പെടുന്നതും ? വേറൊന്ന്, ഇന്നാളൊരിക്കല്‍ ഞാനൊരു ഷൂ മോഷ്ടിക്കാന്‍ പുറപ്പെട്ടു. ഒരെണ്ണം വാങ്ങിക്കാനുള്ള കാശ് എന്റെ കൈയ്യിലില്ലായിരുന്നു. അപ്പോള്‍ തെരുവിലൂടെ ഒരു സുന്ദരിയായ സ്ത്രീ നടന്ന് പോകുന്നത് കണ്ടു. സത്യത്തില്‍ എനിക്ക് ബോധക്കേടുണ്ടാക്കി അവള്‍ .ഞാനവളെപിന്തുടര്‍ ന്നു. ഒരു റസ്റ്റോറന്റിലേയ്ക്കാണ്‌ അവള്കയറിയത്. പിന്നാലെഈയുള്ളവനും . ഒറ്റയ്ക്ക് ഒരു ടേബിള്‍ മുഴുവന്‍ റിസര്‍ വ് ചെയ്തിരിക്കുകയാണ്‌. ഒരു കോഫി മാത്രം വാങ്ങി അത്രയും വലിയ മേശയെ ധൂര്‍ ത്തടിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മതിപ്പ് തോന്നി. കുറഞ്ഞ സമയത്തിനകം അവളുടെ ശ്രദ്ധ ആകര്‍ ഷിക്കാനും അവളുടെ മേശ പങ്കിടാനും എനിക്കായി. ഞാന്‍ ആകലയില്‍ ഒരു വിദഗ് ദ്ധനും ഭാഗ്യവാനുമാണ്‌. അവള്‍ ക്ക് എന്നോട് പ്രണയമായെന്ന് ഉറപ്പായിരുന്നു. ഇല്ലെങ്കില്‍ നേര്‍ ത്ത് ക്യാരറ്റുകള്‍ പോലെ ചുവന്ന വിരലുകള്‍ മേശപ്പുറത്ത് നിവര്‍ ത്തി വച്ച് എന്നെ നോക്കിയതെന്തിന്‌? ഞാന്‍ ആ വിരലുകളെ തലോടാന്‍ മടിച്ചില്ല. അവള്‍ എന്നെവീട്ടിലേയ്ക്ക് ക്ഷണിച്ചു. ഞാന്‍ സമ്മതിച്ചു. നേരെ കിടപ്പുമുറിയിലേയ്ക്കാണ്‌ അവളെന്നെകൊണ്ട് പോയത്. അവള്‍ കിടക്കയില്‍ നിവര്‍ ന്ന് കിടന്ന് വിരലുകള്‍ എനിക്ക് തൊടാന്‍ പാകത്തിന്‌ വച്ചു." അപ്പോഴത്തെ പോലെ തലോടൂ" അവള്‍ പറഞ്ഞു. ഞാന്‍ അത് ചെയ്തു. അല്പനേരം കഴിഞ്ഞപ്പോള്‍ അവള്‍ കൂര്‍ ക്കം വലിച്ചുറങ്ങാന്‍ തുടങ്ങി. ഞാന്‍ അവളുടെ മോതിരമൊരെണ്ണമൂരിയെടുത്ത് സ്ഥലം വിട്ടു.അത് വിറ്റ്ഷൂ വാങ്ങിക്കുകയും ചെയ്തു. മോഷ്ടിക്കേണ്ടി വന്നില്ലല്ലോ!ശ്ശൊ..പിന്നേമ്വഴിതെറ്റി. നാടകക്കാരുടെ കാര്യമാണ്‌ പറഞ്ഞുകൊണ്ടിരുന്നത്. ഞാന്‍ പെണ്‍ കുട്ടികളുടെ മനസ്സുകള്‍ മോഷ്ടിച്ച് കഥാപാത്രങ്ങള്‍ ക്കെറിഞ്ഞ് കൊടുക്കാറുണ്ട്. എന്നിട്ട് കാതോര്‍ ക്കും . അവര്‍ ക്ക് എന്തെങ്കിലും മാറ്റം സം ഭവിക്കുന്നുണ്ടോ എന്നറിയാന്‍ . ഒരുകാര്യവുമില്ല. അവര്‍ പഴയ പല്ലവി തന്നെ ആവര്‍ ത്തിക്കും .

പക്ഷേ പെണ്‍ കുട്ടികളുടെ മനസ്സുകള്‍ ഇരുന്ന് കരയുന്നത് കേള്‍ ക്കാമായിരുന്നു। അവരെയെല്ലാം മയക്കിയെടുത്ത് പണി പറ്റിച്ചത് ഞാനാണല്ലോ. അത് കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും .എന്തെങ്കിലും ചെയ്തേ പറ്റൂ. രാത്രികളില്‍ വളരെനേരം നിശ്ശബ്ദമായിരുന്ന് ശേഷം പെട്ടെന്ന് ഒച്ചയിടുന്ന നേരമ്പോക്ക് എനിക്കുണ്ട്. അത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതായി തോന്നാറുണ്ട്. ആസമയത്തായിരിക്കും നാടകത്തിലെ വാള്പ്പയറ്റ്. നിശ്ശബ്ദത കിട്ടാതെ എനിക്ക് വെകിളി പിടിക്കും ."എല്ലാത്തിനേം ഞാന്‍ ചവറ്റ് കൊട്ടയിലിട്ട് കത്തിക്കും " ഞാനലറും . അപ്പോള്‍ അവര്‍ നിര്‍ ത്തും .ഓഹ്॥വാതില്‍ ക്കല്‍ ആരോവന്നിട്ടുണ്ട്। വാതിലടയ്ക്കാന്‍ മറന്നു। ഇത് നമ്മുടെ നാടകകൃത്താണല്ലോ।വരൂ വരൂ ॥

അയാള്‍ വന്നില്ല।വാതില്ക്കല്‍ തന്നെനിന്നു. എന്നെ സൂക്ഷിച്ച് നോക്കുകയായിരുന്നു.

" നിങ്ങള്‍ ദസ്തേ വ്സ്കിയുടെ കഥാപാത്രമാണോ അതോ കാഫ്കയുടേതോ ? "

അപ്പോള്‍ ത്തന്നെ ഞാനയാളെ വെടി വച്ച് കൊന്നു। ശല്യം !!

(തുടരും ... )

First published in : http://cherukathakal.blogspot.com/2007/06/blog-post_4168.html

1 comment:

Jayesh/ജയേഷ് said...

"സാന്‍ ഗ്രിഗോള്‍ മനസ്സ് തുറക്കുന്നു."