Saturday, April 19, 2008

പറക്കുന്ന മനുഷ്യരും പറക്കാത്ത മനുഷ്യരും

മനുഷ്യര്‍ രണ്ടു തരമുണ്ടു പറക്കുന്ന മനുഷ്യരും പറക്കാത്ത മനുഷ്യരും. രണ്ടു തരം എന്നതു തരം തിരിക്കലിന്റെ പരിമിതി ആണു എന്നു വേണമെങ്കില്‍ വാദിക്കാം അതു അവിടെ നിക്കട്ടെ...പറക്കല്‍ എന്നതു ശാരീരികമായ ഒരു ആവശ്യമല്ല. ഉദ്ദാഹരണത്തിനു കൊറ്റിക്കു കാലുകളുമുണ്ടു , കൊറ്റിയുടെ ജീവിതത്തിന്റെ നല്ലൊരു ശതമാനം കാലുകുത്തിയാണു കഴിച്ചു കൂട്ടുന്നതു. എന്നിട്ടും കൊറ്റി പറക്കുന്നു .. പറക്കുന്ന നിമിഷം കൊറ്റി പറക്കാനാഗ്രഹിക്കുന്നു , എന്നാല്‍ നടക്കുന്ന നിമിഷം കൊറ്റി പറക്കലിനേ വിടുതല്‍ ചെയ്യുകയാണു , അല്ലാതെ നടക്കാന്‍ ആഗ്രഹിക്കുകയല്ല.. വയലില്‍ പരലുകളെ ചികയുന്ന ഒറ്റയാന്‍ കൊറ്റി രഘുവിന്റെ ചിന്തകളേ ഉണര്‍ത്തി.. ചിറകുകള്‍ പറക്കലിനേ സഹായിക്കുകയാണു അല്ലാതേ ചിറകുകളുണ്ടായതു കൊണ്ടല്ല കൊറ്റി പറക്കുന്നതു..

ഇനി പറക്കുന്ന മനുഷ്യരേ എടുക്കാം , മനുഷ്യര്‍ പറക്കുന്നില്ല എന്നു വേണമെങ്കിലും വാദിക്കാം അതും അവിടെ നിക്കട്ടെ. കാരണം പറക്കുന്ന ഒരു മനുഷ്യനേ കാണുന്നിടം വരയേ ആ വാദത്തിനു നിലനില്‍പുള്ളൂ. രഘു പല തവണ പറന്നിട്ടുണ്ടു.... അതു ഒരു തരം വിഭ്രാത്മക്മായ അനുഭവം ആണു. ആരും അധികം സഞ്ചരിക്കാത്ത ചരലുകള്‍ നിരന്നു വരണ്ട പഞ്ചായത്തു പാതയില്‍ , മറ്റാരും ശ്രദ്ധിക്കാനില്ലാത്തപ്പോള്‍... അങ്ങനെയുള്ള അവസരത്തില്‍ പറക്കാനുള്ള ആഗ്രഹം വിതുമ്പി വരികയായീ, അവിടെ ചിറകുകളുടെ ആവശ്യമില്ല, കാരണം ചിറകുകള്‍ സഹായികള്‍ മാത്രമാണു, ആഗ്രഹം കരുത്തുറ്റതാണെങ്കില്‍ സഹായികളുടെ ആവശ്യം ഇല്ല.. ഭാരം നഷ്ടപ്പെട്ട ശരീരം ഉയരുകയായീ... ഇലക്റ്റ്രിക്‌ കമ്പികള്‍ ഒരു ശല്യമാണു ... ഒരു തവണ ഒരു കാക്കയെ മുട്ടാതിരിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ തീര്‍ന്നു എന്നു കരുതി...

ചിലപ്പോള്‍ അസ്വാഭികമായ പലതും പറക്കലില്‍ കണ്ടുമുട്ടാറുണ്ടു.. ശവങ്ങള്‍ പലപ്പോഴും ഒഴുകി നടക്കുകയാണു, ഗംഗാ നദിയുടെ കൈവഴികല്‍ പലതും കെട്ടുപിണഞ്ഞു ആകാശത്തിലേക്കു ചേരുന്നു. പലപ്പോഴും അയാളെ അതു ഭയപ്പെടുത്താറുണ്ട്‌.. ആലിന്റേ വേരുകള്‍ കണക്കേ .. നദിയുടെ കരങ്ങള്‍ ആകശാത്തില്‍ വേരൂന്നി വളരുന്നു.. മകര മല്‍സ്യങ്ങള്‍ ശവങ്ങളേ പലപ്പോഴും ഉണര്‍ത്തി .... ഹരിദ്വാറിലൊരിക്കലാണു അയാള്‍ സരസ്വതിയേ കണ്ടുമുട്ടിയതു , അവളും അയാളേപ്പോലെ പറക്കുന്ന തിരക്കിലായിരുന്നു..അവളേ കണ്ടുമുട്ടുന്നതു വരേ അയാള്‍ സംശയത്തിലാരുന്നു .. താന്‍ മാത്രമേ പറക്കുന്നുള്ളോ .. പിന്നെയുള്ളതു ശവങ്ങളും ...

കാമുകനുമായീ പിണങ്ങിയാണൂ അവളുടെ വരവു... രവിയേ അവള്‍ ആദ്യം പരിചയപ്പെടുത്തിയില്ല , വെറുതേ പറക്കാനിറങ്ങി എന്നാണു അവള്‍ പറഞ്ഞതു.. തണുപ്പുറഞ്ഞു നില്‍ക്കുന്ന ഈ കൊച്ചു വെളുപ്പാന്‍ കാലത്തു അവള്‍ എന്തിനു നടക്കാനിറങ്ങണം.... അയാള്‍ സംശയാലുവായീ... നിങ്ങള്‍ എന്റെ രവിയേട്ടനേ കണ്ടുവോ, രവിയേ താനറിയില്ല.., വാരണാസിയില്‍ രവിയേ അറിയാത്തവര്‍ ശവങ്ങള്‍ മാത്രമേയുണ്ടാവൂ അവള്‍ പിറുപിറുത്തു.. അതാ അവിടെ അവള്‍ കൈ ചൂണ്ടി....അയാള്‍ ജന്മങ്ങളേ യാത്ര അയക്കുന്ന തിരക്കിലാണു ...

അന്നു വൈകുന്നേരം ആലിന്റെ ചുവട്ടില്‍ ഉറങ്ങവേ , വിസ്മയകരമായ ചില സത്യങ്ങള്‍ കൂടി അയാള്‍ തിരിച്ചറിഞ്ഞു , മനുഷ്യരില്‍ ഏറിയകൂറും പറക്കുന്നവരാണു.. പകല്‍ നടക്കുന്നവരായീ ഭാവിക്കുന്ന പലരും രാത്രിയില്‍ ആലിന്റേ കൊമ്പില്‍ ആണു അന്തിയുറക്കം... തനിക്കു മുമ്പേ എന്നും നടക്കാനിറങ്ങുന്ന ദാമു അതാ തന്നേ നോക്കി ചിരിക്കുന്നു .. തിണ്ണയില്‍ ആരോ ഉപേക്ഷിച്ചു പോയ ദിനപത്രം .. നവ ദമ്പതികള്‍ ഗംഗോത്രിയില്‍ വീണു മരിച്ചു... സംഗീതയുടെയും രവിയുടെയും ഛായ .. ഛായ മാത്രമേയുള്ളൂ , കാരണം അല്‍പം മുമ്പാണല്ലോ താന്‍ അവരേ കണ്ടുമുട്ടിയതു.. അതാ അമ്മ ചോറുമായീ ആലിന്‍ കൊമ്പില്‍ അയാള്‍ക്കു പറക്കാന്‍ വീണ്ടും ആഗ്രഹമായീ...

6 comments:

കണ്ണൂരാന്‍ - KANNURAN said...

അപ്പൊ കഥയെഴുത്ത്‌ മറന്നിട്ടില്ല, അല്ലെ?

simy nazareth said...

aliya, so happy to see u waking. ninte pazhaya kathakal okke onnoode publish cheyyedey.

Anonymous said...

കണ്ണൂരാനേ എടക്കു ഒരു നമ്പര്‍ അത്രയേ ഉള്ളൂ..

Simi,
Haha that makes me look like a catatonic who just recovered from a bout of stillness..
Dey njan mobchannel or release irakki , nee nokki randu comment para.

simy nazareth said...

aliya parayaan vittupoyi - ee katha ishtappettilla. korechude effort idu. ozhappaathe.

Unknown said...

ഞാന്‍ ഇപ്പോ പറക്കുന്നില്ല മാഷെ

Anonymous said...

ആഹാ പാര്‍ട്‌ റ്റൈം പറക്കലുകാരും ഉണ്ടോ